വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്നതായി പളുങ്കു പോലെ ശുഭ്രമായ ജീവ ജല നദിയും അവന്‍ എന്നെ കാണിച്ചു.@വെളിപ്പാട് 22:1–2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫേനി ക്രോസ്ബി വില്യം ബി. ബ്രാട്ബറി എഴുതിയ ബ്രൈറ്റ് ജ്വല്‍സ് (ന്യൂയോര്‍ക്ക്‌: ബീഗ്ലോ & മെയിന്‍, 1869) (Near the Cross). സൈമണ്‍ സഖറിയ, 2011.

ഡബ്ലിയൂ ഹോവേര്‍ഡ് ‌ഡോണ (🔊 pdf nwc).

ഛായാചിത്രം
ഡബ്ലിയൂ ഹോവേര്‍ഡ് ‌ഡോണ
1832–1915

രചയിതാവിന്റെ മറ്റു കൃതികള്‍ പോലെതന്നെ ഈ ഗാനവും മിസ്റ്റര്‍ ഡോണ്‍ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം പണ്ട് തന്നെ രചിച്ച രാഗത്തില്‍ എഴുതപ്പെട്ടതാണ്. ഇതിന്റെ രീതിയും വരികളും പരസ്പരം അസാധാരണമാം വിധം അനുയോജ്യങ്ങളാണ്. നവീനമായ നിരവധി അനുകരണ ഗാനങ്ങളും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോയാലും ഈ ഗാനം എന്നും നിലനില്‍ക്കുക തന്നെ ചെയ്യും.

സാങ്കി പേജ്. 332.

ക്രൂശോടണച്ചെന്നേശു
കാത്തു സൂക്ഷിക്കുന്നു.
തന്‍ ക്രൂശില്‍ സൌജന്യമേ
സൌഖ്യമേകും തൈലം.

ക്രൂശതാല്‍ ക്രൂശതാല്‍
മാത്രം എന്‍ മഹത്വം
വീണ്ടെടുക്കപ്പെട്ട ഞാന്‍
സ്വര്‍ഗ്ഗം പൂകുവോളം

ക്രൂശിന്‍ ചാരെ വിറയലാല്‍
ഭ്രമിച്ചു നിന്ന നേരം
ക്രിസ്തു താരമെന്നെയോ
ശോഭയാല്‍ നിറച്ചു.

കരുണയാല്‍ കണ്ടെത്തിയേ
വിറയാര്‍ന്നെന്‍ ആത്മാവേ
ശോഭയാര്‍ന്ന താരം പോല്‍
പ്രഭ ചൊരിഞ്ഞെന്‍ ചുറ്റും

കുഞ്ഞാട്ടിന്‍ കുരിശ്ശതെന്‍
നാള്‍ക്കു നാള്‍ക്കു ശക്തി
നിത്യവും അതിന്‍ നിഴല്‍
പാതയിന്‍ പ്രകാശം

ക്രൂശിന്‍ ചാരെ ആശയാല്‍
കാത്തു നില്‍ക്കുമേ ഞാന്‍
സ്വര്‍ണ്ണ തീരത്തെത്തുമേ
നദി കടന്നെന്‍ നാട്ടില്‍.