അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി.@മർക്കോസ് 4:37–39
ഛായാചിത്രം
ഹൊറേഷ്യോ ആർ. പാമർ
1834–1907

മേരി എ. ബേക്കർ, 1874 (Master, the Tempest Is Raging). .

ഹൊറേഷ്യോ ആർ. പാമർ, 1874 (🔊 pdf nwc).

നിലവിലുള്ള സണ്ടേസ്കൂൾ പാഠ്യവിഷയങ്ങളെ ആസ്പദമാക്കി ചില ഗാനങ്ങൾ രചിക്കുവാൻ ഡോ. പാമർ എന്നോട് ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു. അവയിൽ ഒരു വിഷയം "യേശു കൊടുംങ്കാറ്റിനെ ശാസിക്കുന്നതു" ആയിരുന്നു. അടുത്തയിടെ ഞാൻ കടന്നുപോകാനിടയായ ഒരു അനുഭവത്തോട് അതു വളരെ സാമ്യത പുലർത്തി; അതിന്റെ സാഫല്യം ആയിരുന്നു ഈ ഗാനം. തന്റെ മാതാപിതാക്കളെ കീഴടക്കിയ അതേ മാരകരോഗത്താൽ ബാധിതനായി മരണപ്പെട്ട സൽസ്വഭാവിയും, അപൂർവ്വസുന്ദരനും, യുവാവും, പ്രിയങ്കരനുമായിരുന്ന ഏക സഹോദരനെ കല്ലറയിൽ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ മരണം നടന്നതു, ഒരു പ്രത്യേക സാഹചര്യത്തിൽ ആയിരുന്നു. ഭവനത്തിൽ നിന്നും ആയിരക്കണക്കിനു മൈലുകൾ അകലെ സുഖദായകമായ തണുത്ത കാലാവസ്ഥലഭ്യമാകാതെ തെക്കൻ ദേശത്തിലെ ചുടു കാറ്റിൽ അദ്ദേഹം അലയുകയായിരുന്നു. പെട്ടെന്നു രോഗം കഠിനമായി. അതേസമയം ഈ എഴുത്തുകാരിയെയും അസുഖം ബാധിച്ചതിനാൽ അദ്ദേഹത്തിന്നടുത്തു പോകുവാൻ കഴിഞ്ഞില്ല. മരണാസന്നനായ ആ സഹോദരനും അദ്ദേഹത്തിന്റെ അക്ഷമരായി കാത്തിരുന്ന സഹോദരിമാരും തമ്മിൽ രണ്ടാഴ്ച്ചക്കാലം ടെലിഗ്രാം വഴിയായി നീണ്ട കത്തുകൾ മൂലം അന്യോന്യം ബന്ധപ്പെട്ടു. ഒടുവിൽ ഞങ്ങളുടെ പ്രിയ സഹോദരൻ ഈ ലോകത്തിൽ ജീവിച്ചിരിപ്പില്ല എന്നുള്ള സന്ദേശവും ഞങ്ങൾക്ക് ലഭിച്ചു. "ആശയില്ലാത്തവരെപ്പോലെ" ഞങ്ങൾ കരഞ്ഞില്ലെങ്കിലും; കുഞ്ഞു നാളുകളിൽ ക്രിസ്തുവിൽ വിശ്വസിച്ചിരുന്നതുപോലെ, കർത്താവിനു, അനുസരണവും സമർപ്പണവും ഉള്ള ജീവിതം കാഴ്ചവെപ്പാൻ അറിഞ്ഞിരുന്നു എങ്കിലും, ഞാൻ ദിവ്യമായ ദൈവ നടത്തിപ്പിനെതിരായി ഹൃദയം കഠിനപ്പെടുത്തി. "ദൈവത്തിനു എന്നെയും എനിക്കുള്ളവരെയും കുറിച്ചു ഒരു കരുതലും ഇല്ല" എന്നു ഞാൻ എന്റെ ഹൃദയത്തിൽ പറഞ്ഞു. എന്നാൽ നാഥന്റെ സ്വന്തം സ്വരം എന്റെ അവിശുദ്ധമായ ഹൃദയത്തിലെ കൊടുങ്കാറ്റിനെ ശാന്തമാക്കി, ആഴമേറിയ വിശ്വാസവും കൂടുതൽ പൂർണ്ണ ആശ്രയവും പ്രദാനം ചെയ്തു.

സാങ്കി, പേജുകൾ. 220–21

കർത്താ കൊടുംങ്കാറ്റടിച്ച്
ഓളങ്ങളുയരുന്നേ
മങ്ങുന്നിതാ കാർകൊണ്ടു വാനം
താങ്ങും തണലുമില്ലേ
ഞങ്ങളെ നീ കൈവെടിഞ്ഞോ?
ഞങ്ങൾ കടൽ മദ്ധ്യേ
മുങ്ങിച്ചാകുമിപ്പോളൊന്നാകെ നീ
ഇങ്ങനെയുറങ്ങുന്നോ?

പല്ലവി

കാറ്റു തിരകളെന്നിഷടം ചെയ്യും
ശാന്തം കൊൾ

കടലിളക്കത്തിൻ കോപമോ
ഭൂതമോ നരരോ എന്താകിലും, ഹേ
വാനഭൂമിയാഴികൾ നാഥന്റെ
വാസക്കപ്പൽ മുക്കുവാൻ സാദ്ധ്യമോ?
സർവ്വമെന്നിഷ്ടം ചെയ്യും മുദാ,
ശാന്തം, ഹേ, ശാന്തം കൊൾ,
സർവ്വമെന്നിഷ്ടമാശു ചെയ്യും
ശാന്തമാക.

ആത്മവിവശനായ് നാഥാ
താപത്തിൽ കുമ്പിടുന്നേൻ
തപിക്കുന്നെൻ ചിത്തം ഗാഢമായ്
ഉണർന്നെന്നെ രക്ഷിക്ക
പാപാരിഷ്ട തിരകളെൻ
മീതെ കവിയുന്നേ
മുങ്ങി നശിക്കുന്നേൻ പ്രാണനാഥാ
പിടിക്കെന്നെ, വാ വേഗം

തീർന്നു ഭയം സർവ്വം നാഥാ,
വന്നു ശാന്തം വാരിധൗ
ശോഭിക്കുന്നു സൂര്യൻ കടൽ മേൽ
സ്വർഭാനുവും ഹൃദയേ
താമസിക്കിഹേ രക്ഷകാ
താനേ വിടാതെന്നെ
സാമോദം തുറമുഖം ചേർന്നു ഞാൻ
ഇളയ്ക്കും ഭാഗ്യതീരെ