യഹോവയായ ദൈവം സൂര്യനും എന്റെ പരിചയുമാകുന്നു.@സങ്കീര്‍ത്തനം 84:11
ഛായാചിത്രം
ജോണ്‍ കെബിള്‍
1792–1866

ജോണ്‍ കെബിള്‍, 1820 (Sun of My Soul); . ക്രിസ്തു വര്‍ഷം 1827ല്‍, ആദ്യമായി പ്രസിദ്ധീകരിച്ചു. "റ്റീസ് ഗോണ്‍, ദാറ്റ് ബ്രൈറ്റ് ആന്റ് ഓര്‍ബ്ഡ് ഗ്ലേയ്സ്" എന്നാരംഭിക്കുന്ന ഒരു കവിതയില്‍ നിന്നാണ് ഈ വരികള്‍ രൂപംകൊണ്ടതു.

ഹഴ്സ്ലി, കത്തോലിഷിസ് ഗസണ്‌ഗ്ബുഷ് (വിയന്ന 1774) മെട്രിക്കല്‍ സാള്‍ട്ടറിനോടു അനുകരണം,1855 (🔊 pdf nwc).

ചരിത്രക്കുറിപ്പ്: ഹെര്‍ബര്‍ട്ട് ഓക് ലി "അബെന്റ്സ്" രചിച്ചതു പ്രത്യേകം ഈ വരികള്‍ക്കായിരുന്നു:

ഹഴ്സ്ലി രാഗം ഓക്ക് ലേക്ക് അരുചിയായി തോന്നിയെങ്കിലും നമുക്ക് അതു പ്രിയം തന്നേ.

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഹെന്‍ട്രി ബേക്കറിനു വേണ്ടി കെബിളിന്റെ വരികള്‍ക്കു രാഗം കൊടുക്കണമെന്നു എനിക്ക് പ്രേരണയുണ്ടായിരുന്നിട്ടും, ഈ രാഗത്തിന്റെ അനാശാസ്യമായ പൊതു ഉപയോഗം പരിഗണിച്ചു ഈ രാഗം അതിനു അപര്യാപ്തമായി തോന്നി. പണ്ടത്തെ പോലെ ഇപ്പോള്‍ അധികം പാടി ക്കേള്‍ക്കാത്ത "ഹഴ്സ്ലി" യെ ക്കുരിച്ചാണ്‌ ഞാന്‍ പരാമര്‍ശിക്കുന്നത്.

അത്ഭുതമെന്നു പറയട്ടെ, 1792 നോട് അടുക്കെ മുതല്‍ 'പോള്‍ റിറ്റര്‍' മുഖാന്തിരം - 'കൊറേയില്‍സ്' (ആംഗ്ലിക്കെ ഹിം ട്യൂണ്‍സ്) ഭക്തിആദരവുകളോടെ മാത്രം ആലപിച്ചിരുന്ന - ജര്‍മ്മനിയില്‍ ഇന്നു "ഹഴ്സ്ലി" ഉപയോഗിച്ചുവരുന്നു.

ഞാന്‍ ഈ രാഗം ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണം മദ്യപിക്കുമ്പോള്‍ പാടുന്ന "സെ വൌള്‍ ബെല്ലെയര്‍ ഇന്‍ നോസ്സെ ഡി ഫീഗറോ" എന്ന ഓപ്പറ പാട്ടിനോടുള്ള സാമ്യതയാണു. 1786ല്‍ മൊസാര്‍ട്ട് ആ ഓപ്പറ രചിച്ചപ്പോള്‍ തുടക്കത്തിലെ ആവര്‍ത്തന രാഗം (അവതരണ ഗാനം) അയാളുടെ ബാക്ക്നേലിയന്‍ (ഗ്രീക്ക് ദൈവം) വരികളുമായി വളരെ ചേര്‍ന്നു പോകുന്നുണ്ട്. എന്നാല്‍ "എന്നാത്മാവിന്‍ ആദിത്യനെ" എന്ന ഗാനം ആ രാഗത്തില്‍ പാടുമ്പോള്‍ പവിത്രമായ വാക്കുകള്‍ക്കു ആ രാഗം മതിയായതായി തോന്നുന്നില്ല, എന്നു മാത്രമല്ല പള്ളിയില്‍നിന്നും എന്നെ അടിച്ചോടിക്കുന്നതായി തോന്നിപ്പോകുന്നു.

എന്നാത്മാവിന്‍ ആദിത്യനേ
എന്‍ പ്രിയ രക്ഷകരനെ
നീ വസിക്കിലെന്‍ സമീപേ
രാത്രി പകല്‍ പോലാകുമേ

ഭൂജാതമാം മേഘമതാല്‍
മറപ്പാന്‍ നിന്നില്‍ നിന്നെന്നെ
ഇടയാക്കാരുതേ രാവില്‍
കാക്കണേ സര്‍വ്വശക്തനേ!

കണ്മയങ്ങി ഞാന്‍ നിദ്രയില്‍
കിടക്കുമ്പോള്‍ ക്ഷീണതയില്‍
എന്‍ രക്ഷകാ നിന്‍ മടിയില്‍
വിശ്രമിക്കുന്നെന്നോര്‍പ്പിക്ക

നിന്നെക്കൂടാതെ ജീവിപ്പാന്‍
പാത്രമല്ലേ ഒന്നിനാലും
സന്ധ്യയില്‍ കൂടെയിരിപ്പാന്‍
ഉഷസ്സോളം നീ വന്നാലും

ഇല്ലാതാകാന്‍ ഭയം ലേശം
രാവിന്നിരുളതിനാലും
എന്‍ സമീപെ വേണം വാസം
കൈവിടല്ലേ ഒരിക്കലും

തെറ്റി അലഞ്ഞിടുന്നോരും
മത്സരിപ്പോരും സര്‍വ്വരും
പാപനിദ്ര ചെയ്തീടായ് വാന്‍
കൃപാ വേല തുടര്‍ന്നരുള്‍

ദുഖിതനു കാവല്‍ നീയെ
അഗതിക്കു ധനം നീയെ
കരയുന്നവന്റെ നിദ്ര
ശിശുവിന്‍ സമമാക്കുക.

ഉണരും സമയം വന്നു
വാഴ്ത്തേണം അരികെ നിന്നു
രാജ്യം ചേരും വരെ സ്നേഹം
തന്നില്‍ വഴി നടത്തേണം.