മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ,
രാത്രിയിൻ മൗനതയിൽ,
പോവതു ആത്മം ഇരുളിലേക്കോ?
ഭാഗ്യപുരത്തിലേക്കോ?
പല്ലവി
നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
മൃത്യു ദൂതൻ വിളിക്കിൽ,
നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
കാത്തുനിൽക്കുന്നേ കൃപ
പോകുന്നനേകാത്മാക്കൾ ഖിന്നരായ്
ആശയറ്റിടത്തേക്കായ്;
നാഴികതോറും വിധിയണയും;
പാപി! നീ കരുതിയോ?.
രക്ഷിതരും കരേറുന്നനേകർ
ശോഭ മന്ദിരെയവർ;
മോക്ഷത്തിലേശു വാദിച്ചീടുന്നെ;
രക്ഷിപ്പാൻ ഇന്നു നിന്നെ.