ആർദ്രതയേറുന്ന നല്ലിടയാ,
മെച്ചമാം മേച്ചിലിൽ മേയ്ക്കുന്നോനെ
രാപകൽ തോറുമേ കാക്കുന്നോനേ
നിന്നെ വിട്ടോടില്ല ഞാൻ!
പല്ലവി
ഇല്ല ഇല്ല
വേറെ വഴിയില്ല നീ അല്ലാതെ
ഇല്ല ഇല്ല
നിന്നെ വിട്ടോടില്ല ഞാൻ!
വാനിൽ കാർമേഘങ്ങൾ മൂടിയാലും
ശീതകൊടുംങ്കാറ്റു വീശിയാലും
മൃത്യുവിൻ യോർദ്ദാനെ നേരിട്ടാലും
നിന്നെ വിട്ടോടില്ല ഞാൻ!
ക്ഷീണനാമെന്നെ നീ ശക്തനാക്ക
താഴ്മയിൽ സൂക്ഷിക്ക അന്ത്യത്തോളം
കൂടണഞ്ഞീടുമ്പോൾ ആർത്തീടുമേ
നിന്നെ വിട്ടോടില്ല ഞാൻ!