വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം.@എബ്രായര്‍ 10:22
ഛായാചിത്രം
ഫീബി പി. നേപ്
1839–1908

പി. വി. തൊമ്മി (1881–1919).

അഷ്വറൻസ്, ഫീബി പി. നേപ്, 1873 (🔊 pdf nwc).

ഛായാചിത്രം
പി. വി. തൊമ്മി
1881–1919

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും

പല്ലവി

ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ (2)

ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.

ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും.

കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണവിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ.

വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-.

ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ.