നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.@വെളിപ്പാടു 21:23
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

റവ. തോമസ്‌ കോശി (1857–1940).

🔊 pdf nwc.

ദൈവത്തിന്നും കുഞ്ഞാട്ടിന്നും ഉള്ള സിം-ഹാസനത്തിൻ,
കീഴിൽ നിന്നൊ-ഴുകുന്നിതാ ശുഭ്രമാം ജീവ നദി.

ചരണങ്ങൾ

എന്നുള്ളിൽ ത്രി-യേകൻ തന്റെ സിംഹാസനം സ്ഥാപിച്ചു,
അതില-ധിവസിച്ചെന്റെ ജീവനെ പുതുക്കുന്നു.

എന്റെ മാ-ലിന്യം കഴുകി പുണ്യമാ-ക്കുന്നു സദാ,
ജീവൻ, സ്നേഹം എന്നകമേ നിറയ്ക്കു-ന്നല്ലേലൂയാ!

അഴിയാത്ത ജീവശക്തി അന്തർഭാ-ഗേ ഒഴുകി,
എന്നേയേറ്റം ശക്തനാക്കി ഒരുക്കു-ന്നാശ്ചര്യമായ്

ഈ നദി കടന്നു ചെല്ലും ദേശമൊ-ക്കെ ജീവിക്കും,
വരണ്ട ഹൃദയം മേ-ലാൽ ഏദനെ-പോലായീടും.

കാട്ടുപ്ര-ദേശം വനവും പുഷ്പിച്ചാ-നന്ദിച്ചീടും,
ശാരോൻ ശോ-ഭയുമതിന്നു ഭംഗിയി-ലുണ്ടായ് വരും.

ദൈവ തേ-ജസ്സെന്നുള്ളിൽ ശോ-ഭിക്കുമാതിന്നാനന്ദം-
കൊണ്ടു ഞാനും സ്തോത്ര ജീവൻ തുടർന്നീ-ടും നിരന്തം.

ഈ നദിയി-ലെൻ സങ്കേതം പൂർണ്ണമാകും നേരത്തിൽ,
ശത്രുവിൻ ശ-ല്ല്ല്യങ്ങളൊന്നും ഏശുകില്ല എന്റെ മേൽ.

എന്റെ സൂ-ര്യന്നില്ല പിന്നെ അസ്തമനം നിർണ്ണയം,
മങ്ങലില്ല എൻ ചന്ദ്ര-ന്നും ശോഭയെന്നും ഏരിയും.

എന്റെ കാൽ വേ-ഗത്തിലോടും ശോഭയുള്ള പാതയിൽ,
സ്വർഗ്ഗ പ-ടിവാതിൽ തേടും ചേരാൻ മ-ണവറയിൽ.

ദൈവത്തിൻ സ്നേ-ഹ സാഗരം ഓർത്തെന്നിൽ പെരുകുന്നു-
വിസ്മയം; അതിന്റെ ഭാരം എന്നിലേ-റ്റം തൂങ്ങുന്നു.

ഇപ്പുഴു-വോടിത്ര സ്നേഹം അപ്പനെ നിനക്കുണ്ടോ?
ആനന്ദ വിവശതയാൽ ഞാനടി-പെടുന്നഹോ!